Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Construction

Kasaragod

ഓട നിർമാണത്തിലെ മെല്ലപ്പോക്ക്: ദുരിതത്തിലായി വ്യാപാരികളും വിദ്യാർഥികളും

രാജപുരം: കാഞ്ഞങ്ങാട് -പാണത്തൂർ മെക്കാഡം ടാറിംഗിന്‍റെ ഭാഗമായി രാജപുരം ടൗണിൽ പാലങ്കല്ല് റോഡ് മുതൽ ഇലക്ട്രിസിറ്റി ഓഫീസ് വരെയുള്ള ഓട നിർമാണം ഒരു മാസത്തിലധികമായി ഇഴഞ്ഞുനീങ്ങുന്നത് വ്യാപാരികളെയും വിദ്യാർഥികളെയും കടുത്ത ദുരിതത്തിലാഴ്ത്തുന്നു.

കാലവർഷം കനത്തതോടെ പ്രദേശം പൂർണമായും ചെളിക്കുളമായി മാറിയിരിക്കുകയാണ്. ഓടയ്ക്കായി എടുത്ത കുഴികളിൽ മണ്ണ് നിറഞ്ഞ അവസ്ഥയിലാണുള്ളത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ എൻജിനിയറോ സ്ഥലത്തില്ലാതെ കുറച്ച് ഇതരസംസ്ഥാന തൊഴിലാളികളെ മാത്രം വച്ചാണ് നിർമാണം മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞദിവസം കൂൾബാറിൽ വന്ന മൂന്നു വയസുള്ള പിഞ്ചുകുട്ടി ഓടയിൽ വീണ് അപകടമുണ്ടായിട്ടും ജനപ്രതിനിധികളോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ പ്രതികരിക്കാൻ തയാറായിട്ടില്ല.

സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ മുൻനിർത്തി ഇനിയൊരു വലിയ അപകടത്തിന് കാത്തുനിൽക്കാതെ അധികൃതർ അടിയന്തരമായി ഇടപെട്ട് നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുപോലെതന്നെ ഈ സംസ്ഥാന പാതയിലെ മറ്റു പല സ്ഥലങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.

District News

റൂറല്‍ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് കെട്ടിടം നിര്‍മാണോദ്ഘാടനം

ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറയില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനോടുചേര്‍ന്ന് നിര്‍മിക്കുന്ന ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മന്ദിരത്തിന്‍റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി ആര്‍. ബിന്ദു അധ്യക്ഷതവഹിച്ചു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബഹുനിലമന്ദിരം 2024 - 25 സാമ്പത്തിക വര്‍ഷത്തിൽ അനുവദിച്ച 6.5 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മിക്കുന്നത്. ഗ
ജില്ലയിലാകെ സേവനം ലഭ്യമാക്കുന്ന തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനും പൊതുജനങ്ങള്‍ക്ക് അടിയന്തര സേവനങ്ങള്‍ അതിവേഗം ഉറപ്പാക്കുന്ന അടിയന്തര പ്രതികരണ സംവിധാനം (ഇആര്‍എസ്എസ്), കണ്‍ട്രോള്‍ റൂം എന്നിവ ഈ പുതിയ മന്ദിരത്തിലേയ്ക്കാണ് മാറ്റിസ്ഥാപിക്കുക. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍, തൃശൂര്‍ റേഞ്ച് ഡിഐജി ടി. നാരായണന്‍, നഗരസഭ കൗണ്‍സിലര്‍ ജോഫി ബോസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ്കുമാര്‍ സംസാരിച്ചു.

 

Kerala

വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാണിത്.

8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടുകൂടി കോഴിക്കോട്- വയനാട് ദൂരം 35 കിലോമീറ്ററിന്‍റെ കുറവും 1.30 മണിക്കുറിന്‍റെ യാത്ര ദൈർഘ്യം ലാഭിക്കാമെന്നതും പ്രത്യേകതയാണ്. 2134 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ഫണ്ട് കിഫ്ബി വഴി ഉറപ്പാക്കിയതായി കേരള സർക്കാർ വ്യക്തമാക്കി.

ഇന്ത്യയിലെ തന്നെ ദൈർഘ്യമേറിയ രണ്ടാമത്തെ ഇരട്ട ട്യൂബ് ടണലാണ് ഇത്. ഓസ്‌ട്രേലിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം. ഈ പദ്ധതി സാധ്യമാകുന്നതോടെ താമരശേരി ചുരം കയറാതെ വയനാടിന് എത്താം.

കിഫ്ബി വഴി ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ വികസന പദ്ധതികൾക്ക് ധന ലഭ്യത ഉറപ്പാക്കിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

District News

വീ പാർക്കുകളുടെ നിർമാണോദ്ഘാടനം

അത്താണി: അത്താണിയിലും മുളങ്കുന്നത്തുകാവിലും കോലഴി ചെന്പിശേരിയിലും വീ പാർക്കിന്‍റെ നിർമാണത്തിനു തുടക്കം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈൻ ആയി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഡിസൈൻ പോളിസിയുടെ ഭാഗമായി യഥാക്രമം 70.6 ലക്ഷം രൂപയും 55.3 ലക്ഷം രൂപയും 78.7 ലക്ഷം രൂപയും ചെലവിട്ടാണു പാർക്ക് നിർമിക്കുക. മേൽപ്പാലങ്ങൾക്കുതാഴെ ഉപയോഗശൂന്യമായ സ്ഥലങ്ങൾ ജനസൗഹൃദ മാതൃകാകേന്ദ്രങ്ങളാക്കുകയാണു ലക്ഷ്യം.

വർഷങ്ങളായി ഉപയോഗിക്കുന്ന സ്ഥലത്തു പാർക്കുകൾ വരുന്നതു ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി സ്വതന്ത്ര ഡ്രൈവർമാർ രംഗത്തുവന്നു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുമായി നടത്തിയ ചർച്ചയെത്തുടർന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് ഉദ്ഘാടനം നടന്നത്. നഗരസഭാ ചെയർമാൻ മിനി അരവിന്ദൻ, പി.എൻ. സുരേന്ദ്രൻ, ഷീല മോഹൻ എന്നിവർ പ്രസംഗിച്ചു. പാലത്തിനു താഴെ ടൊയ്ലറ്റ് ബ്ലോക്ക്, കഫെ, ബാഡ്മിന്‍റണ്‍ കോർട്ട്, വോളിബോൾ കോർട്ട്, സീറ്റിംഗ് എന്നിയടക്കമാണു നിർമാണം.

National

കർണാടകയിൽ വീടുനിർമാണത്തിനിടെ നിധി കണ്ടെത്തി

ബംഗളൂരു: കർണാടകയിലെ ഒരു ഗ്രാമത്തിലെ വീടിന്‍റെ അടിത്തറ നിർമാണത്തിനായി കുഴിക്കുന്നതിനിടെ സ്വർണാഭരണങ്ങളുടെ ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്

ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ് സംഭവം. തൊഴിലാളികൾ കുഴിച്ചുകൊണ്ടിരുന്നപ്പോൾ സ്വർണാഭരണങ്ങൾ അടങ്ങിയ പുരാതന ചെമ്പ് പാത്രം കണ്ടെത്തുകയായിരുന്നു. മാലകൾ, വളകൾ, മോതിരങ്ങൾ എന്നിവ പാത്രത്തിനുള്ളിൽ നിന്ന് കണ്ടെത്തി. 

സ്വർണത്തിന് ഏകദേശം ഒരു കിലോഗ്രാം ഭാരമുണ്ടെന്നും ഏകദേശം 60-70 ലക്ഷം രൂപ വിലയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആഭരണങ്ങൾ സർക്കാർ ട്രഷറിയിലേക്ക് മാറ്റി.

District News

നിർമാണ ഇളവുകൾനടപ്പാക്കണം: ലെൻസ്ഫെഡ് ഓപ്പണ്‍ ഫോറം

പെരിന്തൽമണ്ണ: രാജ്യത്തെ നഗരങ്ങളിൽ വലിയ കെട്ടിടങ്ങളുടെ നിർമാണത്തിനായി നൽകുന്ന ഇളവുകൾ കേരളത്തിലും നടപ്പാക്കാൻ അധികൃതർ തയാറാകണമെന്ന് ലെൻസ്ഫെഡ് ഓപ്പണ്‍ ഫോറം ആവശ്യപ്പെട്ടു.

ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ടൗണ്‍ സ്ക്വയറിൽ കെട്ടിട നിർമാണ നിയമങ്ങളും പൊതുസമൂഹവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ വൈസ് ചെയർപേഴ്സണ്‍ എം.ബി. ഫസൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ് അമീർ പാതാരി അധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് സംസ്ഥാന ബിൽഡിംഗ് റൂൾ കമ്മിറ്റി കണ്‍വീനർ എൻജിനീയർ ജാബിർ വിഷയാവതരണം നടത്തി. കൗണ്‍സിലർ രാഹുൽ, പി.ടി.എസ്. മൂസ, ടാലന്‍റ് ലത്തീഫ്, മണികണ്ഠൻ കൊളത്തൂർ, സുൽഫിക്കർ, എ.പി. സുലൈമാൻ,സംസ്ഥാന ജോയിന്‍റ് സെക്രട്ടറി സലിൽ കുമാർ, ജില്ലാ സെക്രട്ടറി വി.കെ.എ. റസാഖ്, ട്രഷറർ ജാഫറലി, പി.ആർ.അരുണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.

District News

കോടതി സമുച്ചയ നിർമാണം ഉടൻ പൂർത്തിയാക്കാൻ നിർദേശം

കാട്ടാക്കട: കാട്ടാക്കടയിലെ പുതിയ കോടതി സമുച്ചയ നിർമാണ പ്രവൃത്തികൾ വിലയിരുത്താൻ ജുഡീഷ്യൽ ഓഫീസർമാരെത്തി. കോടതി സമുച്ചയ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചു.

ജില്ല ജഡ്ജി സി. രമേഷ്കുമാർ, കാട്ടാക്കട ജുഡീഷൽ മജിസ്ട്രേറ്റ് ശിവ ശരത്ത്, ഐ.ബി.സതീഷ് എംഎൽഎ എന്നിവരാണ് മരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥരുമൊത്ത് നിർമാണം പുരോഗമിക്കുന്ന കോ ടതി സമുച്ചയത്തിലെത്തിയത്.

ഒന്നാംഘട്ടം പൂർത്തിയായ മന്ദിരത്തിൽ കോടതി മുറികൾ, കോർട്ട് ഹാൾ, തൊണ്ടിമുറി തുടങ്ങിയവയുടെ സൗകര്യങ്ങൾ വിലയിരുത്തി. 20.84 കോടി രൂപ വിനിയോഗിച്ചാണ് ആറുനിലകളുള്ള കോടതി സമുച്ചയം നിർമിക്കുന്നത്. 4342.12 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സമുച്ചയത്തിൽ അഞ്ചു കോടതികൾക്ക് പ്രവർത്തിക്കാം. ആദ്യഘട്ടം നിർമാണം പൂർത്തിയായി.

ശേഷിക്കുന്ന നിർമാണം ഏപ്രിലിൽ പൂർത്തിയാക്കാനാകുമെന്നു മരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ ഘട്ടത്തിലെ രണ്ടു നിലകൾ പൂർണമായി പ്രവർത്തന സജ്ജമായതിനാൽ മജിസ്ട്രേട്ട് കോടതി പുതിയ മന്ദിരത്തിലേക്ക് മാറ്റാൻ തടസമുണ്ടാകില്ല. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് വരെയാണ് നിർമാണ കാലാവധി.

സമുച്ചയത്തിൽ ആറു കോടതികൾക്കു പ്രവർത്തിക്കാനുള്ള സൗകര്യമുണ്ട്. പുതിയ സമുച്ചയം പൂർത്തിയാകുന്നതോടെ കാട്ടാക്കടയ്ക്ക് അനുവദിച്ച കോടതികൾ വീണ്ടും കാട്ടാക്കടയിലേക്കു കൊണ്ടുവരാനാകുമെന്നു ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഹൈക്കോടതി അംഗീകരിച്ച രൂപരേഖ അനുസരിച്ചാണു നിർമാണം. പ്രോസിക്യൂട്ടർ ഓഫീസും സൗകര്യവും ഒരുക്കാൻ ഹൈക്കോടതി അനുവദിച്ചാൽ തയാറാണെന്നു മരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. ജംഗ്ഷനിലെ വാടക കെട്ടിടത്തിലുള്ള മുറിയിലാണ് പ്രോസിക്യൂട്ടർ ഓഫീസ് പ്രവർത്തിക്കുന്നത്.

District News

വനിതാ ഹോസ്റ്റൽ നിർമാണം തുടങ്ങി

മട്ടന്നൂർ: റവന്യുടവറിന് സമീപം വനിതാ ഹോസ്റ്റലിന്‍റെ നിർമാണം തുടങ്ങി. 46 സെന്‍റ് സ്ഥലത്ത് 14.44 കോടിരൂപ ചെലവഴിച്ചാണ് വനിതാ ഹോസ്റ്റലിനുവേണ്ടി മൂന്നു നിലക്കെട്ടിടം നിർമിക്കുന്നത്. വിമാനത്താവള നഗരമായ മട്ടന്നൂരിൽ വനിതാ ജീവനക്കാരുടെയും വിദ്യാർഥികളുടെയും വർധിച്ചുവരുന്ന താമസ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് വർക്കിംഗ് വുമൺസ് ഹോസ്റ്റൽ പണിയുന്നത്.

106 പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ടാകും. സംസ്ഥാന ഭവന നിർമാണ ബോർഡ് മുഖേനയാണ് നിർമാണ പ്രവൃത്തി നടത്തുന്നത്. ഒന്നരവർഷം കൊണ്ടാണ് പണി പൂർത്തിയാക്കേണ്ടത്. താഴത്തെ നിലയിൽ വാഹന പാർക്കിംഗ് സൗകര്യവും സ്വീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റുമുണ്ടാകും.

ഒന്നാം നിലയിൽ ആറു കിടപ്പുമുറികൾ, അംഗപരിമിതർക്കുള്ള മുറി, ഇൻഡോർ ഗെയിം, വാർഡനുള്ള മുറി, ഡേ കെയർ സെന്‍റർ, ഡൈനിംഗ് റൂം, ലോബി, ഓഫീസ് ഏരിയ, അടുക്കള, വർക്ക് ഏരിയ, സെക്യൂരിറ്റി കാബിൻ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടും മൂന്നും നിലകളിലായി കിടപ്പു മുറികൾ, ഡോർമെറ്ററി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

2022ലെ സംസ്ഥാന ബജറ്റിലാണ് മട്ടന്നൂരിൽ വനിതാ ഹോസ്റ്റൽ നിർമാണത്തിന് പണം നീക്കിവച്ചത്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരാണ് മട്ടന്നൂർ നഗരത്തിൽ താമസ സൗകര്യം തേടി എത്തുന്നത്. നിരവധി വൻകിട-ചെറുകിട ഹോട്ടലുകളും ഹോം സ്‌റ്റേ സൗകര്യങ്ങളും പുതുതായി തുടങ്ങിയിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ചും പലരും താമസ സൗകര്യങ്ങൾ ഒരുക്കി നൽകുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ഉരുവച്ചാലിൽ വനിതാ ഹോസ്റ്റലുണ്ട്.

റവന്യുടവർ, സ്‌പെഷാലിറ്റി ആശുപത്രി എന്നിവയ്ക്ക് സമീപത്തായാണ് വനിതാ ഹോസ്റ്റലും നിർമിക്കുന്നത്. അഡീഷണൽ ജില്ലാ ട്രഷറി കെട്ടിടവും പരിസരത്തുണ്ട്. ആശുപത്രിയുടെയും ഹോസ്റ്റലിന്‍റേയും പ്രവൃത്തി പൂർത്തിയാകുന്നതോടെ മട്ടന്നൂർ ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന കേന്ദ്രമായി മാറും.

Kerala

ദേശീയപാത നിർമാണം; ഗർഡർ സ്ഥാപിക്കുന്നത് ഗതാഗത ക്രമീകരണം ഉറപ്പാക്കിയ ശേഷം

കൊച്ചി:ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഉറപ്പാക്കിയ ശേഷം മാത്രമേ ഗർഡർ ഉയർത്തി സ്ഥാപിക്കു എന്ന് തീരുമാനം. അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് നടപടി.

അപകടത്തിൽ നിർമാണ കമ്പനിക്ക് വീഴ്ച പറ്റിയതായി ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗം വിലയിരുത്തി. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയും മേൽനോട്ടത്തോടെയും മാത്രമേ ഇനിയുള്ള നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കൂ എന്ന് ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പറഞ്ഞു.

ഉയരപ്പാതയിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്ന സമയത്ത് പോലീസ് സഹായത്തോടെ ഗതാഗത ക്രമീകരണവും വഴി തിരിച്ചു വിടലും ഉൾപ്പെടെ നടത്തിയ ശേഷം മാത്രമേ പ്രവർത്തനങ്ങൾ ആരംഭിക്കാവൂ എന്ന് ജില്ലാ കളക്ടർ ദേശീയപാത അധികൃതർക്ക് കർശന നിർദേശം നൽകി.

ഈ സമയത്ത് വാഹനഗതാഗതം തടയുന്നതിന് കൃത്യമായി ബാരിക്കേഡുകൾ സ്ഥാപിക്കണം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ ഷെഡ്യൂൾ ഒരാഴ്ച മുൻപ് തന്നെ തയാറാക്കി നിർമാണ കമ്പനി പോലീസിന് നൽകണം. ഇതിനനുസൃതമായി പോലീസ് ഗതാഗത ക്രമീകരണം നടത്തും.

സുരക്ഷാ ഓഡിറ്റിംഗ് നടത്തുന്നതിനുള്ള റൈറ്റ്സ് സംഘം നാളെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും. അവരുടെ നിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.

കൂടാതെ ദേശീയപാത അതോറിറ്റിയിലെ വിദഗ്ധരായ എ.കെ ശ്രീവാസ്തവ,അശോക് കുമാർ മാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ പരിശോധന ആരംഭിച്ചതായി ദേശീയപാത അധികൃതർ യോഗത്തെ അറിയിച്ചു.

Latest News

Corehub Up